കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റമുക്തനാക്കണമെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിെൻറ റിവിഷൻ ഹരജി ഹൈകോടതി തള്ളി. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ജസ്റ്റിസ് വി. ഷേർസി തള്ളിയത്. സമാന ഹരജി മാർച്ച് 16ന് കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
രൂപതയുടെ മേലധികാരിയും സ്വാധീനശക്തിയുമുള്ള ബിഷപ്പിെൻറ പീഡനത്തിന് കന്യാസ്ത്രീ ഇരയായിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും പകമൂലം അവർ ബിഷപ്പിനെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കുറവിലങ്ങാട് മഠത്തിൽെവച്ച് 2014 മേയ് അഞ്ചു മുതൽ 2016 സെപ്റ്റംബർ 23വരെ കാലയളവിൽ 13 തവണ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചെന്നാണ് കേസ്.
2018 ജൂൺ 27ന് നൽകിയ പരാതിയിൽ തൊട്ടടുത്ത ദിവസം കേസെടുത്തു. സാക്ഷിമൊഴിയിൽ വൈരുധ്യമുണ്ടെന്നായിരുന്നു ഹരജിക്കാരെൻറ വാദം. എന്നാൽ, ഇയാൾക്കെതിരെ മൂന്ന് കന്യാസ്ത്രീകൾതന്നെ മൊഴി നൽകിയിട്ടുണ്ടെന്നും ബലാത്സംഗത്തിന് തെളിവുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ഔദ്യോഗിക സന്ദർശനത്തിന് െഗസ്റ്റ് ഹൗസിൽ താമസിച്ച സമയത്ത് 13 തവണ പീഡിപ്പിച്ച കാര്യം മജിസ്േട്രറ്റിനു നൽകിയ മൊഴിയിൽ കന്യാസ്ത്രീ ആവർത്തിച്ചിട്ടുണ്ട്.
പീഡനം നടന്നുെവന്ന് പറയുന്ന ദിവസങ്ങളിൽ ബിഷപ് കന്യാസ്ത്രീ മഠത്തിൽ താമസിച്ചിരുന്നുവെന്നത് സംബന്ധിച്ച രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. ബലാത്സംഗം എന്നാൽ, സ്ത്രീയുടെ മാനസിക നില തകർക്കുകയും ജീവിക്കാനുള്ള അവകാശം ലംഘിക്കുകയും ചെയ്യുന്ന കുറ്റകൃത്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്ത്രീക്ക് നേരെയുള്ള ഏറ്റവും ഹീനവും ക്രൂരവുമായ കുറ്റകൃത്യമാണ്.
അതേസമയം, നിരപരാധിയായ ഒരു പുരുഷനും അനാവശ്യമായി കേസിൽ കുടുങ്ങാനും പാടില്ല. കന്യാസ്തീ സന്യാസിനി ജീവിതമാണ് നയിക്കുക. സാധാരണ സ്ത്രീയെപ്പോലെ പീഡനങ്ങൾ തുറന്നുപറയാനും പൊലീസിൽ പരാതി നൽകാനും പെട്ടെന്ന് കഴിയണമെന്നില്ല. മാനസിക വ്യഥയും ആഘാതവും കുറഞ്ഞപ്പോൾ പരാതി നൽകിയെന്ന് വേണം കരുതാൻ.
പരാതി നൽകാൻ ൈവകിയെന്നത് കേസ് അവസാനിപ്പിക്കാനുള്ള കാരണമായി കാണാനാവില്ല. ഇരയുടെ മുൻ ചരിത്രവും സ്വഭാവവുമൊന്നും പ്രതിയെ കുറ്റമുക്തനാക്കാനുള്ള ഘടകമല്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.